കോട്ടയം : പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിൽ അസ്വസ്ഥതകൾ പുകയുന്നു. സ്വതന്ത്ര കൂട്ടായ്മയുമായി സഹകരിച്ചു മുന്നോട്ട് പോകാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് കോൺഗ്രസ് കൗൺസിലർമാർ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ വ്യക്തമാക്കി.(Pala Municipality Crisis Deepens As Congress Councilors Reject Reconciliation)
നഗരസഭാ ചെയർപേഴ്സണിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടതായി കോൺഗ്രസ് കൗൺസിലർമാർ ആരോപിക്കുന്നു. ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണമുൾപ്പെടെയുള്ള കേസ് ചെയർപേഴ്സൺ നൽകിയതും, അത് മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് അപമാനിച്ചതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ആർക്കും അടിമപ്പെട്ട് പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും, ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. മാണി സി. കാപ്പന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കോൺഗ്രസ് ജില്ലാ നേതൃത്വം കൗൺസിലർമാരുമായി അടിയന്തര ചർച്ച നടത്തും.
Story Summary
The ruling UDF coalition in Pala Municipality faces a severe internal crisis as Congress councilors refuse to cooperate with the independent group. Tensions escalated following allegations of a false theft case filed by Chairperson Diya Binu against a Congress councilor, leading the party leadership to declare a total loss of faith in the current administration.

