കൊച്ചി : താരസംഘടനയായ ‘അമ്മ’ അയച്ച കാരണം കാണിക്കൽ നോട്ടീസിന് നടി അൻസിബ ഹസൻ മറുപടി നൽകി. സംഘടനയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും, നോട്ടീസിൽ കൂടുതൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ട് ഇമെയിൽ മുഖേനയാണ് അൻസിബ മറുപടി നൽകിയത്.(Ansiba Hassan Responds To AMMA Show Cause Notice Amid Growing Dispute)
ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വ്യക്തിപരമാണെന്നും, അതിൽ സംഘടന ഇടപെടുന്നതിൽ പ്രസക്തിയില്ലെന്നും അൻസിബ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. താൻ നേരത്തെ നൽകിയ പരാതികളിൽ സംഘടന നടപടിയെടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കുന്നു.
മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി സംഘടനയെ തകർക്കാൻ അൻസിബ ശ്രമിച്ചുവെന്നാണ് ‘അമ്മ’യുടെ ആരോപണം. ഈ മാസം 17-ാം തീയതിക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ ലഭിച്ച കത്തിന് തൊട്ടുപിന്നാലെ തന്നെ അൻസിബ തന്റെ മറുപടി അയക്കുകയും ചെയ്തു.
Story Summary
Actress Ansiba Hassan has formally responded to the show-cause notice issued by the actors’ association ‘AMMA’, questioning the basis of the disciplinary action against her. She stated that her disputes with fellow members were personal and that she resorted to legal measures only after the association failed to act on her previous complaints, signaling a firm stance against a compromise.

