HomeKerala'മുഖ്യമന്ത്രി മറ്റു പത്രങ്ങളും വായിക്കുന്നത് നല്ലതാണ്, തെറ്റിദ്ധാരണ പരത്തുന്നു, നാടിനാവശ്യമായ പദ്ധതി...

‘മുഖ്യമന്ത്രി മറ്റു പത്രങ്ങളും വായിക്കുന്നത് നല്ലതാണ്, തെറ്റിദ്ധാരണ പരത്തുന്നു, നാടിനാവശ്യമായ പദ്ധതി പ്രാവർത്തികമാക്കാനുള്ള ഇടപെടൽ ആണ് ഉണ്ടാകേണ്ടത്’: പ്രതിപക്ഷ നേതാവ് | Opposition Leader Pinarayi Vijayan

വയനാട്: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാർട്ടി മുഖപത്രത്തിലെ വാർത്ത ഉയർത്തിക്കാട്ടി പ്രതിപക്ഷത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.(Opposition Leader Pinarayi Vijayan criticizes Chief Minister VD Satheesan)

ഓഹരിക്കൈമാറ്റത്തെക്കുറിച്ച് പത്രത്തിന് മുൻകൂട്ടി അറിയാമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാദത്തെ പിണറായി പരിഹസിച്ചു. പാർട്ടി മുഖപത്രം മുഖ്യമന്ത്രി വായിക്കുന്നത് നല്ല കാര്യമാണ് എന്നും, എന്നാൽ അതോടൊപ്പം മറ്റു പത്രങ്ങൾ കൂടി വായിക്കുന്നത് നന്നായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ജൂൺ മൂന്നിന് മറ്റു പത്രങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്ത, ദിവസങ്ങൾക്ക് ശേഷം പാർട്ടി മുഖപത്രം നൽകിയതിനെയാണ് മുൻകൂട്ടി അറിഞ്ഞെന്ന രീതിയിൽ സതീശൻ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നവർ തന്നെയാണ് ഐടി വകുപ്പും ഏറ്റെടുക്കാറുള്ളതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന യു.ഡി.എഫിന് മാത്രം ബാധകമായ കാര്യമായിരിക്കുമെന്ന് പിണറായി ഓർമ്മിപ്പിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2006-ൽ വി.എസ്. അച്യുതാനന്ദനും അതിനുമുമ്പ് ഇ.കെ. നായനാരും മുഖ്യമന്ത്രിയായിരുന്നപ്പോൾ ഐടി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടെന്നും, മുൻ മുഖ്യമന്ത്രി ഐടി വകുപ്പ് നോക്കിയത് ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേർന്നതാണോ എന്ന് സതീശൻ സ്വയം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ തെറ്റാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ഏത് വികസന പദ്ധതിയും ആദ്യം വൈകിപ്പിക്കാൻ ശ്രമിക്കുകയും പിന്നീട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സമീപനമാണ് പ്രതിപക്ഷ നേതാവായിരുന്ന കാലം മുതൽക്കേ വി.ഡി. സതീശൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരാൾക്ക് അത് ചേർന്നതല്ല. സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാനാണ് മുഖ്യമന്ത്രി ബോധപൂർവ്വം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് യാതൊരുവിധ സൂത്രപ്പണിയിലൂടെയല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Story Summary

Opposition Leader Pinarayi Vijayan criticized Chief Minister V.D. Satheesan over his remarks on the Vizhinjam port share transfer and the Wayanad tunnel road project. Speaking in Wayanad, Pinarayi mocked Satheesan’s reliance on news report to target the opposition.

Clickable Info Box