കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട അധ്യാപകൻ ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യം ലഭിക്കില്ല. കേസിലെ ഒന്നാം പ്രതിയായ ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയും തള്ളി.(Nitin Raj death Case, High Court Denies Anticipatory Bail to Professor )
കേസിൽ ഡോ. എം.കെ. റാമിന് പുറമെ മറ്റൊരു അധ്യാപികയും പ്രതിയാണ്. നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാർത്ഥികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികളായ രണ്ട് അധ്യാപകരെയും കോളേജ് അധികൃതർ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
മാധ്യമ വിചാരണയുടെ ഇരയാണ് താനെന്ന ഡോ. എംകെ റാമിന്റെ വാദവും കോടതി തള്ളി. തലശ്ശേരി സെഷന്‍സ് കോടതി എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു
Story Summary
The Kerala High Court has denied anticipatory bail to Dr. M.K. Ram, the primary accused in the suicide case of dental student Nitin Raj. The student, who jumped from the college building, had previously reported physical and mental harassment by the HOD, Dr. Ram, leading to widespread student protests.

