പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധിയിന്മേൽ വിശദമായ വാദം കേട്ട ശേഷമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.(Nenmara Double Murder Case Verdict Today As Convict Chenthamara Threatens Judge And Court)
2025 ജനുവരി 27-ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തിന് ശേഷം വിധി വരുന്നത്. പുതിയ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ 103(1), 126 (2) എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സമൂഹത്തിനും ബാക്കിയുള്ളവരുടെ ജീവനും ഭീഷണിയാകുന്ന പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.
പ്രതിയുണ്ടാക്കിയ ഭയത്താൽ നിരവധി കുടുംബങ്ങളാണ് വീടുപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയത്. ശിക്ഷാവിധി പ്രസ്താവിക്കുന്നതിനായി കോടതിയിൽ ഹാജരാക്കിയപ്പോൾ ജഡ്ജിക്ക് നേരെ കടുത്ത വെല്ലുവിളിയും ഭീഷണിയുമാണ് ചെന്താമര ഉയർത്തിയത്. വേണ്ടി വന്നാൽ താൻ മറ്റുള്ളവരേയും കൊല്ലുമെന്നും, ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ താൻ ഗാന്ധിജിയല്ലെന്നും പ്രതി വിളിച്ചുപറഞ്ഞു. തടസ്സം നിൽക്കുന്നവരോടെല്ലാം തന്റെ പെരുമാറ്റം ഇങ്ങനെ തന്നെയായിരിക്കുമെന്നും, എഴുതാൻ പറ്റുന്നതെല്ലാം എഴുതിക്കോളാനും പ്രതി വെല്ലുവിളിച്ചു. വിധി പ്രഖ്യാപിക്കും മുൻപ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ‘തൂക്കിക്കൊന്നോളൂ’ എന്നാണ് പ്രതി പ്രതികരിച്ചത്.
Story Summary
The Palakkad Additional District Sessions Court is set to pronounce the sentence for Chenthamara, convicted in the high-profile Nenmara double murder case. The accused, who brutally murdered Sudhakaran and his mother Lakshmi in January 2025, created dramatic scenes in court by challenging the judge, threatening to kill more people, and demanding to be hanged.


