തൃശൂർ: നെടുപുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കല്ലൂർ സ്വദേശിയും സുഹൃത്തുമാണ് അപകടത്തിൽ മരിച്ചത്. മത്സ്യകൃഷിക്ക് തീറ്റ നൽകാൻ പോകുന്നതിനിടെയായിരുന്നു ഇവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞത്.(Nedupuzha boat accident, Two found dead after boat capsizes)
അഞ്ചുപേരടങ്ങുന്ന സംഘമാണ് ഇന്നലെ കോൾപാടത്തേക്ക് ബോട്ടിൽ പോയത്. പാടത്തിന് നടുവിൽ വെച്ച് ബോട്ട് അപ്രതീക്ഷിതമായി മുങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ മൂന്നുപേർക്ക് നീന്തി കരയ്ക്കെത്താൻ സാധിച്ചു. എന്നാൽ കൂടെയുണ്ടായിരുന്ന രണ്ടുപേരെ കാണാതാവുകയായിരുന്നു.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവും ശക്തമായ മഴയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. തുടർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Story Summary
Two people who went missing after their boat capsized in a paddy field in Nedupuzha, Thrissur, were found dead this morning. The victims were part of a five-member group heading to feed fish in the fields when their boat sank yesterday. While three members managed to swim to safety, rescue operations were hampered by rain and darkness last night, leading to the recovery of the bodies today.

