പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ആറന്മുള സ്വദേശിനി വത്സലയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഒരു വർഷം മുൻപ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ സൂചിയുടെ ഭാഗം തന്റെ ശരീരത്തിനുള്ളിൽ കുടുങ്ങിയെന്നാണ് വത്സല ആരോപിക്കുന്നത്.(Medical Negligence Allegation Against Pathanamthitta Kozhenchery District Hospital Needle Stuck Inside Body)
ഈ സൂചി പുറത്തെടുക്കാനായി ഒരു വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും അത് പരാജയപ്പെട്ടതായി വത്സല പറഞ്ഞു. ശരീരത്തിൽ കുടുങ്ങിയ സൂചി മുഴുവനായും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
സംഭവം വിവാദമായതോടെ ആരോപണങ്ങൾ നിഷേധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. വത്സലയുടെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് തന്നെയാണ്. എന്നാൽ ഈ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് എടുത്ത കുത്തിവെപ്പിലൂടെ തന്നെയാണോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Story Summary
A 68-year-old woman named Valsala from Aranmula alleged medical negligence against Kozhenchery District Hospital, claiming a syringe needle was left inside her body after an injection a year ago. A recent surgery to remove it was unsuccessful. However, the hospital superintendent stated that they cannot confirm if the needle was stuck from Kozhenchery hospital and asserted that doctors tried their best to remove it completely.

