മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭം രാജ്യത്തുടനീളം പടരുന്നതിനിടെ മുംബൈ നഗരത്തിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 23) മുതൽ ഓഗസ്റ്റ് 6 വരെയാണ് നഗരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.(Section 144 Imposed In Mumbai For 15 Days Amid NEET Protests)
ഡൽഹിയിൽ ജന്തർമന്തറിലും പാർലമെന്റിലും കോക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രതിഷേധങ്ങൾ മുംബൈയിലേക്കും വ്യാപിപ്പിച്ച സാഹചര്യത്തിലാണ് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അതിനിടെ, ഡൽഹിയിൽ പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വഞ്ചിത് ബഹുജൻ അഘാഡി പ്രഖ്യാപിച്ച ഹർത്താൽ മഹാരാഷ്ട്രയിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. മറുഭാഗത്ത്, ഡൽഹി ജന്തർമന്തറിലെ സി.ജെ.പിയുടെ പ്രക്ഷോഭം കൂടുതൽ വിപുലപ്പെടുകയാണ്. സമരക്കാരുമായി അനുനയ ചർച്ചകൾക്ക് കേന്ദ്രസർക്കാർ ശ്രമങ്ങൾ തുടങ്ങിയെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിയും പരിസരവും കനത്ത പൊലീസ് വലയത്തിലാണ്. തലസ്ഥാനത്ത് ഇന്നും കർശനമായ സുരക്ഷാ-ഗതാഗത നിയന്ത്രണങ്ങൾ തുടരുകയാണ്.
Story Summary
A 14-day section 144 prohibition order has been imposed in Mumbai from July 23 to August 6 due to escalating NEET paper leak protests. Meanwhile, a Maharashtra shutdown called by Vanchit Bahujan Aghadi has begun to protest against police action on student demonstrators in Delhi.


