മലപ്പുറം: കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ച നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ കെ.ടി. ജലീൽ രംഗത്ത്. സംഘ്പരിവാർ ആശയങ്ങളോട് ചായ്‌വുള്ള വ്യക്തിയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കമ്മീഷണറായി നിയമിച്ചത് യു.ഡി.എഫ് സർക്കാരിന്റെ അജണ്ടയാണെന്ന് അദ്ദേഹം ആരോപിച്ചു.(KT Jaleel criticizes appointment of N Seshadrinath as State Election Commissioner)
ശേഷാദ്രിനാഥിന്റെ നിയമന ഫയലിൽ ഓൺലൈൻ വഴി അതിവേഗം ഒപ്പിട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജലീൽ അഭിപ്രായപ്പെട്ടു. ശേഷാദ്രിനാഥ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന വിവാദപരമായ ഫോട്ടോകളും കുറിപ്പുകളും നിയമനത്തിന് തൊട്ടുപിന്നാലെ അപ്രത്യക്ഷമായത് ദുരൂഹമാണ്. ഈ പോസ്റ്റുകൾ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ പുലർത്തുന്ന നിശബ്ദത ഗൗരവതരമാണെന്ന് ജലീൽ ചൂണ്ടിക്കാട്ടി.
അത്യന്തം ഗൗരവതരമായ ഇത്തരമൊരു വിഷയത്തിൽ പ്രതികരിക്കാൻ ബാദ്ധ്യതപ്പെട്ട കോൺഗ്രസ് ഹൈക്കമാൻ്റും നേതാക്കളും ഏതു മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? ഖാളിമാരും സമുദായ നേതാക്കളും പുരോഹിതരും ഏതു വെളിച്ചം കടക്കാത്ത ഇരുട്ടറയിലേക്കാണ് ഉൾവലിഞ്ഞിരിക്കുന്നത്? യു ഡി എഫ് ഭരണത്തിൽ കേരളം കാവിവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്, ശരവേഗതയിൽ. പ്രതിഷേധിക്കാൻ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ തെരുവിൽ കാണുന്നുള്ളൂ. ശേഷിക്കുന്നവരെല്ലാം ഉറങ്ങുകയാണ്, അല്ല ഉറക്കം നടിക്കുകയാണ്, കെ ടി ജലീൽ വിമർശിച്ചു.
Story Summary
K.T. Jaleel has launched a scathing attack on the UDF government over the appointment of N. Seshadrinath as the State Election Commissioner, alleging he holds Sangh Parivar affiliations. Jaleel raised concerns over the Governor’s hasty approval of the appointment and criticized the UDF leadership for maintaining silence regarding the appointee’s controversial social media history.

