കോഴിക്കോട്: അതിതീവ്ര മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്കേർപ്പെടുത്തി. കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, ജലാശയങ്ങൾ, മറ്റ് വിനോദസഞ്ചാര മേഖലകൾ എന്നിവയെല്ലാം അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.(Kozhikode Rain News, Kozhikode District Collector Bans Tourist Entry)
തുടർച്ചയായ മഴയിൽ പുഴകളിലും തടാകങ്ങളിലും ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയർന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടി. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായി രണ്ട് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നത് വരെ ഈ നിരോധനം തുടരുമെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
അപകട സാധ്യത ഒഴിവാക്കാൻ പുഴകൾ, അരുവികൾ, തടയണകൾ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ ഇറങ്ങുന്നതിനും മീൻപിടിത്തം, കുളി, നീന്തൽ, ട്രക്കിങ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനം കർശനമായി നടപ്പാക്കാൻ പോലീസ്, വനം വകുപ്പ്, ഡി.ടി.പി.സി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Summary
Kozhikode District Collector M. S. Madhavikutty has banned tourist entry to all eco-tourism and major destination spots, including Kakkayam and Kariyathumpara, following a Red Alert for heavy rains. The restrictions will remain in place until the district records two consecutive Green Alert days, with strict legal action warned for violators.


