തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ച് വി.ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഇനി മുതൽ മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ വ്യക്തമാക്കി.(Kerala Government Announces Menstrual Leave For Students)
വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്ന സർക്കാരിന്റെ പുതിയ നിലപാടാണ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന പെൺകുട്ടികൾക്ക് പഠനകാലയളവിൽ മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ അനുവദിക്കുമെന്ന് സർക്കാർ ഉറപ്പുനൽകി. ഉന്നത വിദ്യാഭ്യാസ മേഖലയെ അറിവിന്റെയും നൈപുണ്യ വികസനത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനമുണ്ട്.
Story Summary
The new Kerala government has announced a progressive policy initiative granting three days of menstrual leave to female students across educational institutions. In its maiden policy address, the government also promised to resolve the recurring Plus One seat shortage across all districts and introduced monthly financial assistance for college-going women to boost higher education standards.

