തിരുവനന്തപുരം: വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച മുന്നണിയുടെ നേതൃകക്ഷി ഇത്തരത്തിൽ തീരുമാനങ്ങൾ എടുക്കാൻ വൈകുന്നത് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് സാംസ്‌കാരിക നായകർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. സാറാ ജോസഫ്, എം.എൻ. കാരശ്ശേരി, കല്പറ്റ നാരായണൻ, കെ.ജി. ശങ്കരപ്പിള്ള, യു.കെ. കുമാരൻ, എസ്. ജോസഫ് തുടങ്ങിയവർ ഒപ്പുവെച്ച പ്രസ്താവനയിൽ ജനാധിപത്യവിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.(Kerala CM announcement delay, Writers and Cultural Leaders Slam Congress )
ജനങ്ങളുടെ വോട്ടുനിശ്ചയം അട്ടിമറിച്ചുകൊണ്ട്, തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന ഗൂഢാലോചനയെ അവർ അപലപിച്ചു. ഇത് ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ‘വോട്ടുചോരി സംസ്‌കാര’മാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു.
തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ നേതാവിനെ തിരഞ്ഞെടുക്കുക എന്നതാണ് ജനാധിപത്യ മര്യാദ. അവിടെ ബാഹ്യതാൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് അവർ ഓർമ്മിപ്പിക്കുന്നു. ഈ പ്രശ്നം കേവലം കോൺഗ്രസിന്റെ ആഭ്യന്തര വിഷയമല്ലെന്നും, ജനനിശ്ചയം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും സാംസ്‌കാരിക പ്രവർത്തകർ വ്യക്തമാക്കി. ജനാധിപത്യ വിശ്വാസികൾ ഇന്ന് ‘ജനാധിപത്യ സംരക്ഷണദിന’മായി ആചരിക്കണമെന്നും പൊതുസമൂഹത്തോട് അവർ അഭ്യർത്ഥിച്ചു.
Story Summary
Eminent writers and cultural figures, including Sarah Joseph and M.N. Karassery, have issued a strong statement condemning the Congress leadership for the ongoing delay in appointing a Kerala Chief Minister. They have characterized the situation as a “betrayal of the people’s mandate” and a “conspiracy to undermine democracy,” calling upon citizens to observe today as a ‘Day of Democracy Protection’ in protest against the leadership’s failure to respect the election results.

