ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി അരവിന്ദ് കെജ്രിവാൾ. 2014-ന് ശേഷം രാജ്യത്ത് 93 തവണ പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ടെന്നും, ഇതിൽ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം ആരോപിച്ചു. ബംഗ്ലാദേശിലെയും നേപ്പാളിലെയും യുവതലമുറ സർക്കാരുകളെ താഴെയിറക്കിയ മാതൃക ചൂണ്ടിക്കാട്ടി, ഇന്ത്യയിലെ യുവാക്കൾക്കും പരീക്ഷാ തട്ടിപ്പുകൾക്ക് പിന്നിലുള്ളവരെ ജയിലിലടക്കാൻ സാധിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു.(Arvind Kejriwal Urges Gen Z to Protest Against NEET Paper Leak Controversy)
രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ് ചോദ്യപേപ്പർ ചോർച്ചയുടെ കേന്ദ്രങ്ങളെന്നും, ഇതിന് പിന്നിൽ ഉന്നത നേതാക്കളുടെ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മുമ്പ് നടന്ന പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ നടത്തിയ അന്വേഷണങ്ങൾ ഫലപ്രദമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ നീറ്റ് കേസിലും സിബിഐ അന്വേഷണം കൊണ്ട് വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഈ അഴിമതി ഇനിയും തുടരണോ? തെരുവിലിറങ്ങി പ്രതിഷേധിക്കൂ, കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കൂ,” കെജ്രിവാൾ ആഹ്വാനം ചെയ്തു. പരീക്ഷാ നടത്തിപ്പിലെ ഈ തട്ടിപ്പുകൾ രാജ്യത്തെ ആറ് കോടിയോളം യുവാക്കളുടെ ഭാവിയെയാണ് ബാധിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സംവിധാനത്തെ തകർക്കുന്ന ഇത്തരം അഴിമതികൾക്കെതിരെ യുവാക്കൾ സംഘടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
AAP convener Arvind Kejriwal has urged India’s Gen Z to protest against the alleged NEET paper leak, citing the recent youth-led government changes in Bangladesh and Nepal as inspiration. He alleged that 93 exam paper leaks have occurred since 2014, mostly in BJP-ruled states, and expressed deep skepticism regarding the effectiveness of the CBI investigation into the current NEET controversy.

