തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ദീർഘകാല ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരമേകുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്’ എന്ന പ്രഖ്യാപനത്തോടെ, മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്ന വിപുലമായ പദ്ധതികളാണ് ബജറ്റിലൂടെ സർക്കാർ മുന്നോട്ട് വെക്കുന്നത്.(Kerala Budget 2026 Launches Major Welfare Schemes For Fishermen And Coastal Residents)
ബോട്ടുകൾക്ക് നൽകുന്ന മണ്ണെണ്ണ സബ്‌സിഡി ലിറ്ററിന് 75 രൂപയായി വർദ്ധിപ്പിച്ചു. മത്സ്യബന്ധന മേഖലയിലെ ഇന്ധനച്ചെലവ് കുറയ്ക്കാൻ ഇത് വലിയ ആശ്വാസം പകരും. വർഷങ്ങളായി തീരദേശത്ത് താമസിച്ചിട്ടും രേഖകളില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് വലിയ ആശ്വാസമാണ് ഈ പ്രഖ്യാപനം. പട്ടയമില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം നൽകുമെന്ന് ബജറ്റിൽ ഉറപ്പുനൽകി.
മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. നിരന്തരമായ അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ പ്രത്യേക തുക വകയിരുത്തി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും തീരദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും ഉയർന്ന മുൻഗണന നൽകുന്നതിലൂടെ അവരുടെ ജീവിത നിലവാരം ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Story Summary
The UDF government’s maiden budget addresses coastal concerns with significant initiatives, including increasing kerosene subsidy for fishing boats to ₹75 per liter and granting land titles (pattayams) to all eligible coastal residents. The government also prioritized fisherman safety by allocating funds to fix structural issues at Muthalapozhi and introducing a dedicated housing scheme for the fishing community.

