കൊച്ചി: സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്ക് വരുമാനം ഉറപ്പാക്കുന്ന ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ കേരളത്തിൽ വിവാദച്ചുഴിയിൽ (Santosh Pandit Facebook Post Subscription). ക്രിയേറ്റർമാരുടെ പ്രത്യേക ഉള്ളടക്കങ്ങൾ കാണുന്നതിനായി വരിക്കാർ പണം നൽകുന്ന ഈ രീതി, അശ്ലീല ഉള്ളടക്കങ്ങൾ പങ്കുവെക്കാനുള്ള ഇടമായി മാറുന്നുവെന്ന ആക്ഷേപങ്ങൾക്കിടയിലാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ വിമർശനം:
ഈ വിഷയത്തിൽ നടൻ സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് സൈബർ ഇടങ്ങളിൽ വൈറലായി. സബ്‌സ്‌ക്രിപ്‌ഷൻ തുകയിൽ വരുത്തുന്ന ഭീമമായ വർദ്ധനവിനെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. 399 രൂപയുണ്ടായിരുന്ന വരിസംഖ്യ പെട്ടെന്ന് 1499 രൂപയാക്കി വർദ്ധിപ്പിക്കുന്ന രീതിയെ അദ്ദേഹം ‘ചതിക്കുഴി’ എന്ന് വിശേഷിപ്പിച്ചു.
രാത്രികാലങ്ങളിൽ ലൈവ് വീഡിയോകൾ കാണുന്നതിനായി പണം മുടക്കുന്ന പുരുഷന്മാരാണ് ഇതിൽ വീഴുന്നതെന്നും, അമിത നിരക്ക് ഈടാക്കുന്ന അക്കൗണ്ടുകളെപ്പറ്റി ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യയിൽ തന്നെ സബ്‌സ്‌ക്രിപ്‌ഷൻ വഴി ഏറ്റവും കൂടുതൽ വരുമാനം (പ്രതിമാസം ഏകദേശം ഒരു കോടി രൂപ വരെ) നേടിയിരുന്ന ‘പർപ്പിൾ ഹാൽസിയൻ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് റദ്ദാക്കപ്പെട്ടത് വലിയ വാർത്തയായിരിക്കുകയാണ്. അശ്വനി എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള ഈ അക്കൗണ്ടിന്റെ തിരോധാനം സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളുടെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.
അതുപോലെ, അപർണ വള്ളേരിയുടെ ‘ക്രിയേറ്റർ ക്ലബ്ബ്’ എന്ന ആപ്പിലെ വരിസംഖ്യ 1499 രൂപയാണെന്നതും ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.
രേണു സുധി ഉൾപ്പെടെയുള്ളവർ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചതോടെയാണ് കേരളത്തിൽ ഈ ഫീച്ചർ ശ്രദ്ധിക്കപ്പെട്ടത്. സർഗ്ഗാത്മകമായ ഉള്ളടക്കങ്ങൾക്കായി പണം നൽകുന്നതിന് പകരം, സ്വകാര്യ വീഡിയോകൾക്കും 18+ ഉള്ളടക്കങ്ങൾക്കുമായി ഈ പ്ലാറ്റ്‌ഫോം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് പ്രധാന വിമർശനം. ഇത്തരം സേവനങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ തർക്കങ്ങൾ മുറുകുകയാണ്.
Story Summary:
The Instagram subscription feature is facing intense debate in Kerala following Santosh Pandit’s viral social media post criticising the sudden hike in subscription fees. Pandit alleged that some creators are luring men into paying high amounts (from ₹399 to ₹1499) for late-night live sessions. Meanwhile, the ‘Purple Halcyon’ account, owned by Ashwini—which reportedly earned nearly ₹1 crore monthly—has disappeared from Instagram. The controversy highlights concerns over the nature of content and transparency in creator-led subscription models.

