തിരുവനന്തപുരം: കാസർഗോഡ് ഹൈവേ പട്രോളിംഗിനിടെ വാഹനാപകടത്തിൽപ്പെട്ട് കാലുകൾ നഷ്ടപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര ധനസഹായം അനുവദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്കായി പോലീസ് വെൽഫെയർ ബ്യൂറോ വഴി അടിയന്തര സഹായം നൽകാൻ മന്ത്രി നിർദ്ദേശം നൽകി.(Home Minister Ramesh Chennithala Announces Financial Aid For Injured Policemen)
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂരജ്, അലോഷ്യസ് എന്നീ ഉദ്യോഗസ്ഥർക്ക് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉദ്യോഗസ്ഥരുടെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിഞ്ഞ മന്ത്രി, അവർക്ക് ലഭ്യമാക്കാവുന്ന ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേർത്ത് നിർത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്.
Story Summary
Kerala Home Minister Ramesh Chennithala has ordered the Police Welfare Bureau to provide ₹5 lakh each as financial assistance to two police officers, Suraj and Aloysius, who lost their legs in a road accident while on highway patrol duty in Kasaragod. The officers are currently receiving treatment at a private hospital in Mangaluru, and the Minister has directed officials to ensure they receive top-tier medical care.

