തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് ഗൺമാൻമാർക്കെതിരെ നടപടിക്ക് വഴിതുറക്കുന്നു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധമായിരുന്നു എന്ന് വ്യക്തമാക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഉടൻ തന്നെ ഡി.ജി.പിക്ക് കൈമാറും.(Gunmen Assault case, SIT Report Confirms Chief Minister Gunmen Assault On Youth Congress Workers Was Illegal)
സംഭവത്തിന്റെ ദൃശ്യങ്ങളിൽ തെറ്റായ നടപടികൾ വ്യക്തമാണെന്നും ഈ ദൃശ്യങ്ങളുടെ ആധികാരികതയിൽ യാതൊരു സംശയവുമില്ലെന്നും എസ്.ഐ.ടി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുൻ ആലപ്പുഴ എസ്.പി സ്‌പെഷ്യൽ റിപ്പോർട്ട് നൽകിയിരുന്നു.
ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് വിശദമായി പരിശോധിച്ച് പുതിയ റിപ്പോർട്ട് തയ്യാറാക്കി. മുൻ എസ്.പിയുടെ റിപ്പോർട്ടും നിലവിലെ സാക്ഷിമൊഴികളും ദൃശ്യങ്ങളും ആധാരമാക്കിയാണ് എസ്.ഐ.ടി നിലപാട് കടുപ്പിച്ചത്. റിപ്പോർട്ട് ഡി.ജി.പിയുടെ പക്കലെത്തുന്നതോടെ പ്രതിക്കൂട്ടിലായ ഗൺമാൻമാർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
Story Summary
The Special Investigation Team (SIT) report has confirmed that the assault on Youth Congress leaders by the Chief Minister’s gunmen during the Navakerala Sadas in Alappuzha was illegal. The report recommends strict action against four security officers, challenging the home department’s previous attempts to shield them despite an adverse report by former Alappuzha SP Chaitra Teresa John.

