കൊച്ചി: ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ വീണ്ടും വിവാദം പുകയുന്നു. എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്ന അഭിഭാഷകയെ പ്ലീഡറാക്കി നിയമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു രംഗത്തെത്തിയതോടെയാണ് വിഷയം രാഷ്ട്രീയ ചർച്ചയായി മാറിയത്.(Government pleader row, KSU to Complain To Chief Minister)
ആ കാലയളവിൽ ലോ കോളേജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി അധ്യക്ഷന്മാരായിരുന്നവർ ഉൾപ്പെടെ ഒപ്പിട്ട ഔദ്യോഗിക പരാതി മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറാനാണ് കെഎസ്‌യു ഭാരവാഹികളുടെ തീരുമാനം. യുഡിഎഫ് ആഭിമുഖ്യമില്ലാത്തവരെയും രാഷ്ട്രീയ എതിരാളികളെയും പ്ലീഡർമാരാക്കിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ഈ വിവാദം നിലനിൽക്കുന്നതിനിടയിലാണ് കെഎസ്‌യു നേരിട്ട് തെളിവുകൾ സഹിതം രംഗത്തുവന്നിരിക്കുന്നത്. കടുത്ത അതൃപ്തിയാണ് പാർട്ടിയുടെ വിവിധ പോഷക സംഘടനകൾ ഇപ്പോൾ പരസ്യമായി പ്രകടിപ്പിക്കുന്നത്.
Story Summary
A fresh controversy has erupted within the Congress party over the appointment of High Court Government Pleaders. KSU has lodged a complaint with Chief Minister V.D. Satheesan, alleging that the advocate who was appointed as a pleader on Thursday, was an active SFI worker.

