എളമരം കരീം ബിഎംഎസിന്റെ കാപ്പിയും കഴിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്: എൻ കെ പ്രേമചന്ദ്രൻ
![ശബരിമലയെക്കുറിച്ചു പറയാൻ അനുവദിച്ചില്ലന്ന്‍ എൻ.കെ. പ്രേമചന്ദ്രൻ](https://timeskerala.com/static/c1e/client/91214/migrated/04bc530f659f60036e558929d93a996a.png)
തിരുവനന്തപുരം: സിപിഎം നേതാവ് എളമരം കരീം എംപിയെ രൂക്ഷ വിമർശിച്ച് യുഡിഎഫ് എംപി എൻ കെ പ്രേമചന്ദ്രൻ. രാജ്യസഭയിലെ സിപിഎമ്മിന്റെ കക്ഷിനേതാവ് എളമരം കരീം സംഘപരിവാർ സംഘടനയായിട്ടുള്ള ബിഎംഎസിന്റെ സമ്മേളനത്തിൽ പോയി കാപ്പിയും കഴിച്ച് പുറത്തിറങ്ങിയിട്ടാണ് ബിജെപിയെ നഖശിഖാന്തം എതിർക്കുന്ന തന്നെ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നതെന്ന് പ്രേമചന്ദ്രൻ വിമർശിച്ചു. ഒരു ചാനൽ ചർച്ചക്കിടെയായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ പരാമർശം.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ബിജെപി എന്നത് സംഘപരിവാർ സംഘടനയല്ലെന്നാണ് താൻ മനസ്സിലാക്കുന്നത്. തന്റെ ചിന്ത ശരിയാണെങ്കിൽ ആർഎസ്എസ്, ബജ്‌റംഗ്ദൾ, എബിവിപി, ബിഎംഎസ് തുടങ്ങിയവയൊക്കെയാണ് സംഘപരിവാർ സംഘടനകൾ. നരേന്ദ്രമോദി സർക്കാറിന്റെ കെടുകാര്യസ്ഥത തുറന്നെതിർത്ത് മൂന്ന് മണിക്കൂർ പ്രമേയം അവതരിപ്പിച്ച തന്നെയാണ് സംഘിയാക്കാം സിപിഎം നേതാവ് എളമരം കരീം ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.