തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഐ.പി. ബിനു ഉൾപ്പെടെയുള്ളവരെയാണ് കൂടുതൽ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് കൈമാറിയത്.(ED officials attack, Seven accused including CPM leader IP Binu remanded to police custody over attack on ED officials)
പ്രധാന പ്രതിയായ ഐ.പി. ബിനുവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് കോടതി പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ബിനുവിന് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചതിനെത്തുടർന്ന്, വൈദ്യസഹായം ഉറപ്പാക്കണമെന്നും ആരോഗ്യനില കൃത്യമായി നിരീക്ഷിക്കണമെന്നും മജിസ്ട്രേറ്റ് നിർദ്ദേശിച്ചു.
ഐ.പി. ബിനുവിനെ കൂടാതെ രേവന്ത്, ലെനിൻ രാജ്, ജി.ആർ. നന്ദു, രാഹുൽ രാജൻ, രാഹുൽ, വൈശാഖ് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് പ്രതികൾ. എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങുകയായിരുന്ന ഇഡി സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
Story Summary
Seven individuals, including CPM leader I.P. Binu, have been remanded to police custody following the attack on ED officials and their vehicles outside former Chief Minister Pinarayi Vijayan’s residence in Thiruvananthapuram. The court granted custody for further investigation into the assault and property damage while ordering strict medical monitoring for the accused due to health concerns.

