കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. 2025-ൽ നടന്ന സ്വർണ്ണം പൂശലിന്റെ മറവിലും വൻ സ്വർണ്ണക്കൊള്ള നടന്നതായി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കി.(Sabarimala Gold Theft Case, SIT Files Remand Report Against PS Prashanth)
സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളുടെ താങ്ങുപീഠങ്ങളിൽ നിന്നാണ് സ്വർണ്ണം അപഹരിച്ചത്. മുൻപ് 2019-ൽ നടത്തിയ സ്വർണ്ണക്കൊള്ള പുറത്തറിയാതിരിക്കാനും, വീണ്ടും സ്വർണ്ണം തട്ടിയെടുക്കാനുമാണ് 2025-ൽ സ്വർണ്ണപ്പാളികൾ വീണ്ടും സ്വർണ്ണം പൂശാനെന്ന വ്യാജേന കൊണ്ടുപോയത്.
പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, മുരാരി ബാബു എന്നിവരുമായി പി.എസ്. പ്രശാന്തും അജികുമാറും നേരിട്ട് ഗൂഢാലോചന നടത്തിയ ശേഷമാണ് സ്വർണ്ണം പൂശൽ പദ്ധതി നടപ്പിലാക്കിയത്. വ്യാജ കരാർ നിർമ്മിച്ച് സന്നിധാനത്തുനിന്ന് സ്വർണ്ണപ്പാളികൾ പുറത്തേക്ക് കടത്താൻ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയും ഒത്താശയും ലഭിച്ചുവെന്നും എസ്.ഐ.ടി റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Story Summary
The SIT submitted a severe remand report against former Devaswom Board President P.S. Prashanth and board member Ajikumar in the Sabarimala gold theft case. The report submitted to the Kollam Vigilance Court alleges that gold was stolen from the bases of the Dwarapalaka sculptures during the 2025 re-gilding.


