HomeKerala'വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി യോജിച്ച പ്രവർത്തനമാണ് നടത്തുന്നത്': തിരുവനന്തപുരത്ത് CPMൽ...

‘വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി യോജിച്ച പ്രവർത്തനമാണ് നടത്തുന്നത്’: തിരുവനന്തപുരത്ത് CPMൽ വിഭാഗീയതയില്ലെന്ന് V ജോയിയും കടകംപള്ളിയും | CPM Thiruvananthapuram factionalism

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സിപിഎമ്മിൽ വൻ വിഭാഗീയത നിലനിൽക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ സെക്രട്ടറി വി. ജോയി. ഇത്തരം വാർത്തകളിൽ വസ്തുതയില്ലെന്നും, അതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ തയ്യാറാകുന്നില്ലെന്നും വി. ജോയി കുറ്റപ്പെടുത്തി.(CPM Thiruvananthapuram factionalism, V Joy Refutes Media Reports)

പാർട്ടി നേതാക്കളായ വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി തികച്ചും യോജിച്ച രീതിയിലാണ് തിരുവനന്തപുരത്തെ പാർട്ടി പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രനൊപ്പമാണ് വി. ജോയി മാധ്യമങ്ങളെ കണ്ടത്.

വിഴിഞ്ഞത്ത് നടന്ന ഒരു പ്രാദേശിക പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടിയെ പങ്കെടുപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിൽ ചേരിതിരിവുണ്ടെന്ന വാർത്തകൾ പ്രചരിപ്പിച്ചത്. എന്നാൽ, കോവളം ഏരിയ കമ്മിറ്റിയാണ് പ്രാദേശികമായി ഈ പരിപാടി സംഘടിപ്പിച്ചതെന്നും ജില്ലാ കമ്മിറ്റി നേരിട്ട് നടത്തുന്ന വലിയ പരിപാടികളിലാണ് സാധാരണയായി സംസ്ഥാന കമ്മിറ്റി അംഗങ്ങളും മന്ത്രിമാരും പങ്കെടുക്കാറുള്ളതെന്നും വി. ജോയി വിശദീകരിച്ചു. അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിൽ വൻ കൊള്ളയാണ് നടന്നതെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കടകംപള്ളി സുരേന്ദ്രൻ എടുത്തുപറഞ്ഞു. വിഷയത്തിൽ ഇ.പി. ജയരാജൻ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ല. ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം എം.ഡി സ്ഥാനത്തുനിന്ന് മാറ്റാൻ മുൻപും ശ്രമങ്ങൾ നടന്നിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

Story Summary

CPM Thiruvananthapuram District Secretary V. Joy dismissed media reports of internal factionalism in the district unit as baseless and fabricated. Alongside Kadakampally Surendran, Joy clarified that the non-participation of V. Sivankutty in a Vizhinjam event was merely because it was locally organized by the Kovalam Area Committee.

Clickable Info Box