കോഴിക്കോട്: വടകരയിൽ നിക്ഷേപ തുക തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. ഇബ്രാഹിം ഹാജിയുടെ മരണം കേവലമൊരു ആത്മഹത്യയല്ലെന്നും അതൊരു കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(CPM State Secretary MV Govindan Terms Vadakara Suicide A Murder)
ജീവിതകാലം മുഴുവൻ അധ്വാനിച്ച് സ്വരൂപിച്ച പണമാണ് ഇബ്രാഹിം ഹാജി സൊസൈറ്റിയിൽ നിക്ഷേപിച്ചത്. ആവശ്യം വന്നപ്പോൾ പണം തിരികെ നൽകാൻ സൊസൈറ്റി അധികൃതർ തയ്യാറായില്ല. പണം ആവശ്യപ്പെട്ട് പലതവണ കോൺഗ്രസ് നേതാവുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു.
പണം തിരികെ ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഇബ്രാഹിം ഹാജി അപേക്ഷിച്ചിരുന്നു. എന്നിട്ടും പണം നൽകാതെ അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഇങ്ങനെയൊരു മരണം സാധാരണമല്ല. പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ തീ കൊളുത്തി മരിക്കുക എന്നത് അപൂർവ സംഭവമാണ് എന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Story Summary
CPM State Secretary M.V. Govindan visited the family of Ibrahim Haji, who died by suicide in Vadakara after failing to recover his savings from a construction society. Terming the incident a “murder” caused by the society’s mismanagement and betrayal, Govindan demanded that criminal charges be filed against the responsible parties, including political leaders involved in the scheme.

