തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പാർട്ടി നിയന്ത്രണത്തിലാക്കാൻ കർശന നിർദ്ദേശവുമായി സിപിഎം. പാർട്ടി നിയന്ത്രണത്തിലല്ലാത്ത സഹകരണ സംഘങ്ങൾ പിടിച്ചെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജില്ലാ കമ്മിറ്റികൾക്ക് കത്തയച്ചു.(Cooperative Societies In Kerala, CPM Initiates Move To Take Control Over Cooperative Societies In Kerala)
ജൂൺ 26-ന് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങളുടെ സബ്കമ്മിറ്റി യോഗങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. നിലവിൽ പാർട്ടി നിയന്ത്രണത്തിലല്ലാത്ത സഹകരണ സംഘങ്ങളെ കണ്ടെത്തി അവ പിടിച്ചെടുക്കാൻ ആസൂത്രിതമായ നീക്കം നടത്തും. സി ക്ലാസ് അംഗത്വമുള്ള സഹകരണ സംഘങ്ങളുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണം.
പാർട്ടി ലക്ഷ്യമിടുന്ന 424 സഹകരണ സംഘങ്ങളുടെ ലിസ്റ്റ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഈ സംഘങ്ങളിൽ പാർട്ടി സ്വാധീനം ഉറപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
Story Summary
The CPM has initiated a strategic move to gain control over cooperative societies in Kerala, as per a directive issued by State Secretary M.V. Govindan to district committees on June 26. The party aims to capture 424 specific cooperative societies currently outside its control by significantly increasing their C-class membership, a decision that is likely to stir political controversy.

