ചെന്നൈ: കേന്ദ്രസർക്കാർ പുതുതായി നടപ്പിലാക്കിയ ‘വികസിത് ഭാരത്—ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ’ പദ്ധതിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. പദ്ധതിയുടെ നിലവിലെ നടത്തിപ്പ് രീതി സംസ്ഥാനത്തിന് 5,000 കോടി രൂപയിലധികം അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നും, പ്രവർത്തനപരമായ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.(Tamil Nadu CM Vijay Opposes Viksit Bharat Guarantee Scheme Citing Financial Burden)
തൊഴിൽ, അസംസ്‌കൃത വസ്തുക്കൾ, ഭരണപരമായ ചെലവുകൾ എന്നിവയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള 60:40 എന്ന അനുപാതം അപ്രായോഗികമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലനിന്നിരുന്ന പഴയ മാതൃകയിൽ നിന്ന് വ്യത്യസ്തമായി, ഈ പെട്ടെന്നുള്ള മാറ്റം സംസ്ഥാന ഖജനാവിന് വലിയ സമ്മർദ്ദമുണ്ടാക്കും.
തൊഴിൽ, ഭരണപരമായ ചെലവുകൾക്ക് 100 ശതമാനം കേന്ദ്ര ഫണ്ടും, അസംസ്‌കൃത വസ്തുക്കളുടെ ചെലവിന് 75:25 എന്ന അനുപാതത്തിലും ഫണ്ട് പങ്കിടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വില്ലേജ് പഞ്ചായത്തുകളെ തരംതിരിക്കുന്നതിലും ഫണ്ട് അനുവദിക്കുന്നതിലും കേന്ദ്രീകൃതമായ രീതി പിന്തുടരുന്നത് സൂക്ഷ്മമായ മാനേജ്‌മെന്റ് പ്രശ്നങ്ങൾക്കും, പ്രാദേശിക സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങൾ അവഗണിക്കുന്നതിനും കാരണമാകുമെന്ന് അദ്ദേഹം വിമർശിച്ചു.
കാലാവസ്ഥാ വ്യതിയാനവും പ്രായോഗിക ബുദ്ധിമുട്ടുംകാർഷിക സീസണുകളിൽ 60 ദിവസത്തേക്ക് തൊഴിൽ പദ്ധതികൾ നിർത്തിവെക്കണമെന്ന നിബന്ധനയെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങളും എൽ-നിനോ പോലുള്ള സാഹചര്യങ്ങളും മൂലം കാർഷിക കലണ്ടറിൽ അപ്രതീക്ഷിത മാറ്റങ്ങൾ വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച നിബന്ധനകൾ അപ്രായോഗികമാണെന്നും, ജില്ലാ കളക്ടർമാർക്ക് അതാത് സമയത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാൻ അധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Summary
Tamil Nadu Chief Minister C. Joseph Vijay has formally expressed strong opposition to the newly launched VB-G RAM G Act, 2025. In his letter to PM Modi, he warned that the scheme’s current funding structure imposes an unsustainable ₹5,000 crore burden on the state and requested urgent revisions to the funding ratios and operational flexibility to protect rural employment.

