കൊച്ചി : മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം കൂടുതൽ ശക്തമാകുന്നു. സി.എം.ആർ.എല്ലിന്റെ എം.ഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരെ ഇ.ഡി ഇന്ന് ചോദ്യം ചെയ്തു. നേരത്തെ, ശശിധരൻ കർത്തയുടെ മകളെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL case, ED continues investigation and summons Veena Vijayan)
വീണ നേതൃത്വം നൽകുന്ന എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് പണം നൽകിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡി പരിശോധന. ചോദ്യം ചെയ്യലിനായി വീണ വിജയനോട് നാളെ ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമയം നീട്ടി ചോദിക്കുകയായിരുന്നു.
രേഖകൾ അഭിഭാഷകർ വഴി നൽകാമെന്ന വീണയുടെ നിർദ്ദേശം ഇ.ഡി നേരത്തെ തള്ളിയിരുന്നു. സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി എസ്.എഫ്.ഐ.ഒ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന കള്ളപ്പണ ഇടപാട് അന്വേഷണമാണ് ഇ.ഡി ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
Story Summary
The Enforcement Directorate (ED) continues its probe into the monthly payment case, questioning the family members of CMRL MD regarding suspicious financial transactions with Exalogic Solutions. Veena, head of Exalogic, has been summoned to appear before the ED tomorrow with relevant documentation after previously seeking a postponement due to health reasons.

