തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന കെ. മുരളീധരൻ്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിഭജന ചർച്ചകൾ സുഗമമായി പൂർത്തിയായിരുന്നുവെന്നും എവിടെയും യാതൊരുവിധ പ്രതിസന്ധികളും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(CM V D Satheesan Denies Cabinet Portfolio Dispute Claims Rejects K Muraleedharan Remarks)
വകുപ്പുകൾ പ്രഖ്യാപിക്കാൻ വൈകിയത് ഗവർണ്ണർ തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാലാണ്. തൃശൂരിലേക്ക് പോയ ഗവർണ്ണർ വൈകിയാണ് രാജ്ഭവനിൽ തിരിച്ചെത്തിയത്. തുടർന്ന് ഇന്ന് രാവിലെ തന്നെ മന്ത്രിമാരുടെ അന്തിമ വകുപ്പ് പട്ടിക ഗവർണ്ണർക്ക് സമർപ്പിച്ചു. ഇതിൽ അനാവശ്യമായ വൈകൽ ഉണ്ടായിട്ടില്ലെന്നും സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ യു.ഡി.എഫിലെ ഘടകകക്ഷികളുമായി കൃത്യമായ ധാരണയിലെത്തിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, മന്ത്രിമാരുടെ വകുപ്പുകളെച്ചൊല്ലി തർക്കമുണ്ടെന്ന് കെ. മുരളീധരൻ പറഞ്ഞിരുന്നു. പാർട്ടിക്കകത്തെ മന്ത്രിമാരുടെ വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ.
Story Summary
Chief Minister V D Satheesan refuted statements made by K Muraleedharan regarding disputes over cabinet portfolio allocations within the UDF. Satheesan clarified that the discussions were finalized on the night of the oath-taking ceremony, and the delay in the official notification was solely because Governor Arif Mohammed Khan was out of town.

