HomeKeralaകശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: പ്രോസിക്യൂഷൻ ഉത്തരവിലെ പരാമർശങ്ങളിൽ നിരുപാധികം മാപ്പ്...

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: പ്രോസിക്യൂഷൻ ഉത്തരവിലെ പരാമർശങ്ങളിൽ നിരുപാധികം മാപ്പ് പറഞ്ഞ് K ബിജു IAS, ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി | Cashew Corporation Scam

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങളിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് അപേക്ഷിച്ച് വകുപ്പ് സെക്രട്ടറി കെ. ബിജു ഐഎഎസ്. ഉത്തരവിലെ പദപ്രയോഗങ്ങൾ തികച്ചും അനുചിതമായിപ്പോയെന്നും കോടതിക്കെതിരായ എല്ലാ പരാമർശങ്ങളും പൂർണ്ണമായി പിൻവലിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.(Cashew Corporation Scam IAS Officer K Biju Tenders Unconditional Apology To Kerala High Court)

ഉത്തരവിൽ സംഭവിച്ച ഗുരുതരമായ പിഴവ് ബോധ്യപ്പെട്ടയുടൻ തന്നെ അത് റദ്ദാക്കുകയും പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രാർ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയെ തുടർന്നാണ് വകുപ്പ് സെക്രട്ടറി ഇന്ന് കോടതി മുൻപാകെ നേരിട്ട് ഹാജരായത്.

കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ടുള്ള മുൻ ഉത്തരവിലെ കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കടുത്ത പരാമർശങ്ങളെ സിംഗിൾ ബെഞ്ച് നേരത്തെ വിമർശിച്ചിരുന്നു. കെ. ബിജു ഐഎഎസ് ആ പദവിയിൽ ഇരിക്കാൻ പോലും യോഗ്യനല്ലെന്നും, നിയമസംവിധാനത്തെയും കോടതിയെയും മനഃപൂർവ്വം അവഹേളിക്കുകയാണ് ഉദ്യോഗസ്ഥൻ ചെയ്തതെന്നും ഹൈക്കോടതി മുൻപ് നിരീക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് കോടതിയിൽ ഹാജരായി അദ്ദേഹം ഖേദപ്രകടനം നടത്തിയത്.

Story Summary

IAS officer K. Biju, the Department Secretary, appeared in person before the Kerala High Court and tendered an unconditional apology for inappropriate remarks made against the judiciary in a prosecution sanction order related to the Cashew Development Corporation corruption case. He stated that all derogatory terms have been withdrawn and the erroneous order has been replaced with a fresh one.

Clickable Info Box