വിവാദ ഭൂപതിവ് ഭേദഗതി ബിൽ നിയമസഭാ ഇന്ന് പാസാക്കും

തിരുവനന്തപുരം: വിവാദ ഭൂ പതിവ് ഭേദഗതി ബില്ല് നിയമസഭ ഇന്ന് പാസ്സാക്കും. ഇടുക്കിയിലെ മലയോര മേഖലയിൽ അടക്കം കാലങ്ങളായി നിലനിൽക്കുന്ന ഭൂമി പ്രശ്നങ്ങൾക്ക് ഭേദഗതി വരുന്നതോടെ പരിഹാരം കാണാൻ കഴിയുമെന്നാണ് അവകാശവാദം. എന്നാൽ പട്ടയഭൂമിയിൽ ചട്ടം ലംഘിച്ച് നിലനിൽക്കുന്ന റിസോർട്ടുകളും പാർട്ടി ഓഫീസുകളും ക്രമപ്പെടുത്താനുള്ള നടപടിയും ഭേദഗതി വഴിയൊരുക്കുമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു.

പട്ടയ ഭൂമി എന്തിന് അനുവദിച്ചോ അതിന് തന്നെ വിനിയോഗിക്കണമെന്ന ഭൂപതിവ് നിയമത്തിലാണ് ഭേദഗതി. ഭൂമിയുടെ വിനിയോഗം ക്രമപ്പെടുത്താൻ സര്‍ക്കാരിന് അധികാരം നൽകുന്ന തരത്തിൽ നിലവിലെ നിയമത്തിൽ ഭേദഗതി എഴുതി ചേര്‍ക്കും. ഇടുക്കി മലയോര മേഖലകളിലെ സാധാരണ കര്‍ഷകരുടെ അടക്കം കാലങ്ങളായി നിലനിൽക്കുന്ന ആവശ്യം പരിഗണിച്ചാണ് ഭേദഗതി ബില്ലെന്ന് വാദിക്കുന്ന സര്‍ക്കാര് കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത പിന്തുണയും ഇക്കാര്യത്തിൽ അവകാശപ്പെടുന്നുണ്ട്. പ്രതിപക്ഷവും ഇക്കാര്യം ആവശ്യപ്പെടുന്നതാണ്. സഭ പാസാക്കുന്ന ബില്ല് ഗവര്‍ണര്‍ ഒപ്പിടുന്നതോടെ നിയമമാകും.