Times Kerala

പയ്യാവൂരിലെ ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റിൽ

 
പയ്യാവൂരിലെ ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റിൽ
ശ്രീകണ്ഠപുരം: പയ്യാവൂരിലെ ജ്വല്ലറിയില്‍നിന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് നാമക്കല്‍ സ്വദേശി വേലായുധ സെല്ലമുത്തു (47) ആണ് പിടിയിലായത്. കണ്ണൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പയ്യാവൂര്‍ എസ്.ഐ കെ. ഷറഫുദ്ദീന്‍, ക്രൈം സ്‌ക്വാഡ് എസ്.ഐ അബ്ദുൽ റൗഫ് എന്നിവരുടെ നേതൃത്വത്തില്‍ കോയമ്പത്തൂര്‍ ഉക്കടത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ 13ന് രാത്രിയാണ് പയ്യാവൂര്‍ ടൗണിലെ ചേന്നാട്ട് ജ്വല്ലറിയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മാണശാലയില്‍ കവര്‍ച്ച നടന്നത്. പഴയ ആഭരണങ്ങള്‍ ഉരുക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നായിരുന്നു കവര്‍ച്ച. പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

എന്നാല്‍ ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.  ഇയാള്‍ ട്രിച്ചി ഭാഗത്തേക്ക് പോയതായി സൂചന ലഭിക്കുകയും അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് കടന്നതായി വ്യക്തമായതോടെ കോയമ്പത്തൂരില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്. പയ്യാവൂർ എ.എസ്.ഐ മുത്തലിബ്, സീനിയർ സി.പി.ഒ ഉനൈസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 
 

Related Topics

Share this story