കൊച്ചി കൂട്ടബലാത്‌സംഗ കേസ്: ഡിംപിള്‍ കൊച്ചിയിലെ ഡിജെ പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യം; യുവതികള്‍ക്കായി കൂട്ടുപ്രതികള്‍ വിളിച്ചെന്നും റിപ്പോർട്ട്
Nov 21, 2022, 01:30 IST

എറണാകുളം: കൊച്ചിയിൽ ഓടുന്ന കാറിൽ 19 കാരിയായ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതി രാജസ്ഥാൻ സ്വദേശിയായ ഡിംപിൾ കൊച്ചിയിലെ ഡിജെ പാർട്ടികളിലെ സ്ഥിര സാന്നിദ്ധ്യമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൊച്ചിയിലെ ഫാഷൻ ഷോകളിൽ ഡിംപിൾ പങ്കെടുക്കാറുണ്ടായിരുന്നതായും, ചില ഫാഷൻ ഷോകളിൽ പരസ്യമായി ഡിംപിളിന്റെ ചിത്രമാണ് നല്കിയിരുന്നതെന്നുമാണ് റിപ്പോർട്ട്. അതേസമയം, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ്.
പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തും കേസിലെ പ്രതിയുമായ ഡിംപിൾ ലാമ്പ യെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ ഇരയും പ്രതികളും ഒത്തുചേർന്ന് ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിയിടപാടുകൾ നടന്നത് സ്ഥിരീകരിക്കാൻ പൊലീസിന് പുറമെ എക്സൈസും അന്വേഷണം ആരംഭിച്ചു. മദ്യം വിളമ്പാൻ യുവതികളെ നിർത്തിയതിനുൾപ്പെടെ ഹോട്ടലിനെതിരെ ഒരുവർഷത്തിനിടെ ആറു കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത് . വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് യുവാക്കളും ഡിംപിളിനെ ഫോണില്‍വിളിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും ഇതിനായി യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. അതിനാല്‍ സംഭവത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്ന് പോലീസ് വിലയിരുത്തുന്നത്. കാസര്‍ഗോഡ് സ്വദേശിയായ മോഡലും മറ്റുള്ളവരും കഴിഞ്ഞ 17 നു രാത്രി നഗരത്തിലെ ബാറില്‍ കയറി മദ്യപിച്ചു പുറത്തുവന്നശേഷമായിരുന്നു സംഭവം. ടൗണില്‍ മണിക്കൂറുകളോളം വാഹനത്തില്‍ കറങ്ങി മൂവരും മാറിമാറി പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനം മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍, ഇതു കാലേക്കൂട്ടി തയാറാക്കാതെ അപ്പോള്‍ത്തന്നെ സംഭവിച്ചതാണോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ ചോദ്യംചെയ്‌തശേഷം കോടതിയില്‍ ഹാജരാക്കുമെന്നു കമ്മിഷണര്‍ പറഞ്ഞു.
പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തും കേസിലെ പ്രതിയുമായ ഡിംപിൾ ലാമ്പ യെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ ഇരയും പ്രതികളും ഒത്തുചേർന്ന് ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിയിടപാടുകൾ നടന്നത് സ്ഥിരീകരിക്കാൻ പൊലീസിന് പുറമെ എക്സൈസും അന്വേഷണം ആരംഭിച്ചു. മദ്യം വിളമ്പാൻ യുവതികളെ നിർത്തിയതിനുൾപ്പെടെ ഹോട്ടലിനെതിരെ ഒരുവർഷത്തിനിടെ ആറു കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത് . വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് യുവാക്കളും ഡിംപിളിനെ ഫോണില്‍വിളിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും ഇതിനായി യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. അതിനാല്‍ സംഭവത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്ന് പോലീസ് വിലയിരുത്തുന്നത്. കാസര്‍ഗോഡ് സ്വദേശിയായ മോഡലും മറ്റുള്ളവരും കഴിഞ്ഞ 17 നു രാത്രി നഗരത്തിലെ ബാറില്‍ കയറി മദ്യപിച്ചു പുറത്തുവന്നശേഷമായിരുന്നു സംഭവം. ടൗണില്‍ മണിക്കൂറുകളോളം വാഹനത്തില്‍ കറങ്ങി മൂവരും മാറിമാറി പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനം മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍, ഇതു കാലേക്കൂട്ടി തയാറാക്കാതെ അപ്പോള്‍ത്തന്നെ സംഭവിച്ചതാണോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ ചോദ്യംചെയ്‌തശേഷം കോടതിയില്‍ ഹാജരാക്കുമെന്നു കമ്മിഷണര്‍ പറഞ്ഞു.