തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ഹൈക്കമാൻഡ് നീക്കങ്ങൾ സജീവമാകുന്നതിനിടെ, സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി അണികൾ സോഷ്യൽ മീഡിയയിലും തെരുവുകളിലും വൻ പ്രചാരണമാണ് നടത്തുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും നാളെ കേരളത്തിലെത്തും.(Kerala CM Selection Race Intensifies As Supporters Launch Flex And Social Media War)
എഐസിസി നിരീക്ഷകർ നാളെ എംഎൽഎമാരുടെ അഭിപ്രായം തേടും. കെ.സി. വേണുഗോപാലിന്റെ പേരും സജീവമായി പരിഗണിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലെത്തും. എഐസിസി നേതൃത്വവുമായി അദ്ദേഹം നേരിട്ട് കൂടിക്കാഴ്ച നടത്തും. വി.ഡി. സതീശന് പിന്തുണയുമായി നിരവധി പേർ രംഗത്തുണ്ട്.
രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അതത് നേതാക്കൾക്കായി കമന്റ് ബോക്സുകൾ നിറയുകയാണ്. ഇതിന് പുറമെ അഭിവാദ്യങ്ങൾ നേർന്നുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ വ്യാപകമായി ഉയർന്നു കഴിഞ്ഞു. ഒറ്റക്കെട്ടായി നീങ്ങാനാണ് തീരുമാനമെങ്കിലും എംഎൽഎമാരുടെ മനസ്സറിയാൻ നിരീക്ഷകർ എത്തുന്നതോടെ ചിത്രം വ്യക്തമാകും.
Story Summary
The race for the Chief Minister’s post in Kerala has intensified within the Congress party, with supporters of KC Venugopal, VD Satheesan, and Ramesh Chennithala engaging in a poster and social media war. AICC observers are set to arrive in Kerala tomorrow to collect MLA opinions and finalize the leadership.

