കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും എന്നാൽ മരണം വരെ മഞ്ചേശ്വരത്തെ പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിന് പുറമെ കന്നഡ ഭാഷയിലും അദ്ദേഹം കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.(K Surendran Reacts To Manjeshwar Election Defeat 2026)
സുരേന്ദ്രന്റെ വാക്കുകൾ: തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. തോറ്റതിനു ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താം. ഒരു കാര്യം ഉറപ്പ്. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസനകാര്യങ്ങളിൽ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തും. നന്ദി പ്രിയപ്പെട്ട മഞ്ചേശ്വരം… ಚುನಾವಣೆಯಲ್ಲಿ ಮತ್ತೆ ಸೋತಿದ್ದೇನೆ. ಸೋಲಿಗೆ ಯಾವುದೇ ಸಮರ್ಥನೆಗಳಿಲ್ಲ. ನಾನು ಹೇಗೆ ಸೋತೆ ಎಂಬುದನ್ನು ಮತದಾರರು ತಮ್ಮ ಇಚ್ಛೆಯಂತೆ ವಿಶ್ಲೇಷಿಸಬಹುದು. ಒಂದು ವಿಷಯ ಮಾತ್ರ ಖಚಿತ. ಮಂಜೇಶ್ವರದ ಜನರೊಂದಿಗೆ ನಾನು ನನ್ನ ಕೊನೆಯ ಉಸಿರಿನ ವರೆಗೆ ಇರುತ್ತೇನೆ. ಬಡವರ, ಮೂಲೆಗುಂಪಾದವರ, ನಿರ್ಲಕ್ಷ್ಯಕ್ಕೊಳಗಾದವರ ಮತ್ತು ಅಭಿವೃದ್ಧಿ ವಿಷಯಗಳಲ್ಲಿ ಅನ್ಯಾಯಕ್ಕೆ ಒಳಗಾದವರ ಜೊತೆ ಯಾವಾತ್ತೂ, ಯಾವ ಸಂದರ್ಭದಲ್ಲಾದರೂ ನಾನಿರುತ್ತೇನೆ.
ನನ್ನ ಪ್ರೀತಿಯ ಮಂಜೇಶ್ವರದ ಜನತೆಗೆ ಧನ್ಯವಾದಗಳು.
നാലാം തവണയും മഞ്ചേശ്വരത്ത് ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ കെ. സുരേന്ദ്രനെ വോട്ടർമാർ കൈവിട്ടു. മുസ്ലീം ലീഗ് സ്ഥാനാർത്ഥി എ.കെ.എം. അഷറഫ് 32,302 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അഷറഫിന് 91,471 വോട്ടുകൾ ലഭിച്ചപ്പോൾ സുരേന്ദ്രന് 59,169 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. സിപിഎം സ്ഥാനാർത്ഥി കെ.ആർ. ജയാനന്ദ 18,834 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
Story Summary
Following his defeat in the Manjeshwar constituency, BJP leader K. Surendran stated on Facebook that there are no excuses for the loss but vowed to stand by the people of the region until death. IUML candidate AKM Ashraf secured a massive victory with a margin of 32,302 votes, defeating Surendran for the fourth consecutive time in the segment.

