ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാജിവെച്ചു (MK Stalin Resignation). ഗവർണർക്ക് സമർപ്പിച്ച രാജിക്കത്ത് അദ്ദേഹം സ്വീകരിച്ചു. എന്നാൽ പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെയും ബദൽ സംവിധാനങ്ങൾ ഉണ്ടാകുന്നത് വരെയും പദവിയിൽ തുടരാൻ ഗവർണർ സ്റ്റാലിനോട് ആവശ്യപ്പെട്ടു.
2021-ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഡിഎംകെയ്ക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ് നൽകിയത്. ഭരണവിരുദ്ധ വികാരവും പുതിയ രാഷ്ട്രീയ പാർട്ടികളുടെ മുന്നേറ്റവും സ്റ്റാലിന്റെയും സഖ്യത്തിന്റെയും പതനത്തിന് കാരണമായി. സ്വന്തം മണ്ഡലമായ കൊളത്തൂരിൽ പോലും പരാജയം നേരിട്ടത് സ്റ്റാലിന് വ്യക്തിപരമായും വലിയ ആഘാതമായി.
ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയിയുടെ തമിഴക വെട്രി കഴകം (TVK) സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരിക്കെയാണ് സ്റ്റാലിന്റെ രാജി. വരും ദിവസങ്ങളിൽ ഗവർണർ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുകയും സർക്കാർ രൂപീകരണത്തിനായി ഏറ്റവും വലിയ കക്ഷിയെ ക്ഷണിക്കുകയും ചെയ്യും. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ആറു പതിറ്റാണ്ടോളം നീണ്ടുനിന്ന ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് ഈ രാജി ഒരു വിരാമമിടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Story Summary: Following DMK’s defeat in the Assembly elections, MK Stalin submitted his resignation as Tamil Nadu Chief Minister. The Governor accepted the resignation but requested him to continue in office until alternate governing arrangements are finalized.

