വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിന് അറുതി വരുത്താനായി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാടെ തള്ളി. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന സമർപ്പിച്ച മറുപടി ഒട്ടും സ്വീകാര്യമല്ലെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ അദ്ദേഹം നിലപാട് അറിയിച്ചത്.(Trump Rejects Iran Peace Proposal And Tensions Rise In Hormuz Strait)
ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കണമെന്ന വാഷിംഗ്ടണിന്റെ കർശന ഉപാധി ടെഹ്‌റാൻ അംഗീകരിക്കാത്തതാണ് നിലവിലെ പ്രധാന തടസ്സം. ആദ്യം ഉപരോധങ്ങൾ നീക്കുകയും വെടിനിർത്തൽ നടപ്പിലാക്കുകയും ചെയ്ത ശേഷം മാത്രമേ ആണവ ചർച്ചകൾക്ക് തയ്യാറുള്ളൂ എന്നാണ് ഇറാന്റെ നിലപാട്. എന്നാൽ ഇതിന് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും നൽകിയിട്ടുണ്ട്.
നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ സൈനികമായ നീക്കങ്ങൾ ഇറാൻ ശക്തമാക്കിയിരിക്കുകയാണ്. ഹോർമൂസ് കടലിടുക്കിൽ ചെറിയ മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ ഇറാൻ സേന തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഇറാൻ സൈനിക കമാൻഡർ പരമോന്നത നേതാവുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത്, യുഎഇ, ഖത്തർ തീരങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ നീക്കങ്ങൾ മേഖലയിൽ വലിയ ആശങ്കയാണ് പടർത്തുന്നത്.
Story Summary
US President Donald Trump has rejected Iran’s peace proposal submitted through Pakistan, terming it unacceptable due to disagreements over nuclear disarmament. Meanwhile, tensions escalate in the Middle East as Iran deploys submarines in the Strait of Hormuz and threatens retaliation against any GCC resolutions supported by the US.

