അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പിനിടെ, ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം അംഗങ്ങളും ഡാളസ് പോലീസും തമ്മിൽ സ്റ്റേഡിയം ഇടനാഴിയിൽ വെച്ച് നടന്ന വാഗ്വാദത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് (Egypt Football Dallas Police Altercation). ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണ്ണായകമായ റൗണ്ട് ഓഫ് 32 മത്സരത്തിന് മുന്നോടിയായാണ് ഈജിപ്ത് ടീം ഡാളസിലെത്തിയത്. മത്സരത്തിന്റെ ഭാഗമായി നടന്ന ക്രൗഡ് കൺട്രോൾ നടപടികൾക്കിടെയാണ് അപ്രതീക്ഷിതമായ ഈ സംഭവം അരങ്ങേറിയത്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഒരു കൊച്ചു കുട്ടിക്ക് ഈജിപ്ത് താരങ്ങളോടൊപ്പം ഫോട്ടോ എടുക്കാൻ അനുവാദം നൽകാതെ പോലീസ് തടഞ്ഞതാണ് തർക്കത്തിന് തുടക്കമിട്ടത്. ഇത് ഈജിപ്ത് ടീമിലെ ഒരു ഉദ്യോഗസ്ഥനെ പ്രകോപിപ്പിക്കുകയും പോലീസുമായി വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തു. വൈറലായ വീഡിയോയിൽ, പോലീസ് ഈജിപ്ത് ടീം അംഗങ്ങളെ തള്ളിമാറ്റുന്നതും വാഗ്വാദങ്ങൾ നടക്കുന്നതും വ്യക്തമാണ്. അധികം വൈകാതെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സാഹചര്യം ശാന്തമാക്കി.
En pleine séance photo avec un jeune supporter, le staff égyptien est violemment agressé par la police américaine à Dallas. 🤮 pic.twitter.com/WAc2f9oaRJ
— Onze Masr 🇪🇬 (@onzemasr) July 2, 2026
സംഭവം വലിയൊരു പ്രശ്നമായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ വാർത്തകൾ തള്ളി. ഇതൊരു ചെറിയ തർക്കം മാത്രമാണെന്നും പെട്ടെന്നുതന്നെ പരിഹരിക്കപ്പെട്ടെന്നും അവർ അറിയിച്ചു. ടീം താമസിക്കുന്ന സ്ഥലത്ത് പ്രതിസന്ധിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഫെഡറേഷൻ വ്യക്തമാക്കി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ നിർണ്ണായക പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഈജിപ്ത്. പരിക്കേറ്റ സൂപ്പർ താരം മുഹമ്മദ് സലയുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇറാനെതിരായ മത്സരത്തിനിടെ ഹാംസ്ട്രിംഗ് ഇഞ്ചുറി പറ്റിയ സല പരിമിതമായ പരിശീലനമാണ് നടത്തിയത്. സലയ്ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കുമോ എന്ന കാര്യം കോച്ച് ഹുസാം ഹസ്സൻ ഉറപ്പിച്ചു പറഞ്ഞിട്ടില്ല. നാലാം തവണ ലോകകപ്പിൽ മത്സരിക്കുന്ന ഈജിപ്ത് ആദ്യമായാണ് നോക്കൗട്ട് റൗണ്ടിൽ കളിക്കുന്നത്. ഓസ്‌ട്രേലിയയാകട്ടെ മുൻപ് രണ്ട് തവണ നോക്കൗട്ട് റൗണ്ടിൽ എത്തിയെങ്കിലും തോൽവി വഴങ്ങുകയായിരുന്നു.
Summary: A video showing a heated altercation between Egypt’s national football team staff and Dallas police has gone viral, reportedly sparked when officers prevented a child from taking photos with the players during crowd-control procedures. While footage shows a tense confrontation, the Egyptian Football Association has dismissed reports of a major crisis, describing it as a “minor altercation” that was quickly resolved. Meanwhile, the team is focusing on their upcoming Round of 32 match against Australia, with uncertainty remaining over the participation of star striker Mohamed Salah due to a hamstring injury.

