കൊച്ചി: മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ധരിച്ച കേസിൽ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് കനത്ത തിരിച്ചടി. വേടന്റെ പക്കൽ നിന്നും വനംവകുപ്പ് പിടിച്ചെടുത്ത ലോക്കറ്റ് യഥാർത്ഥ പുലിപ്പല്ല് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജിക്കൽ ലബോറട്ടറിയിൽ നടത്തിയ വിശദമായ സാമ്പിൾ പരിശോധനയിലാണ് ലോക്കറ്റിന്റെ ആധികാരികത തെളിഞ്ഞത്.(Rapper Vedan Tiger Tooth Locket Case Forensic Confirmation And Forest Department Chargesheet)
ഇതോടെ, കേസിൽ വേടനെതിരെ വനംവകുപ്പ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ വകുപ്പുകളാണ് ചുമത്തുക. മാലയിലുണ്ടായിരുന്ന പുലിപ്പല്ല് വിദേശത്തുനിന്ന് ലഭിച്ചതാണെന്ന് വേടൻ സമ്മതിച്ചിട്ടുണ്ട്. തായ്‌ലൻഡിൽ നിന്നുമാണ് ഇത് തനിക്ക് ലഭിച്ചതെന്നാണ് ഇയാൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
പുലിപ്പല്ല് കേസിന് പുറമെ ലഹരിമരുന്ന് കേസിലും വേടൻ നിലവിൽ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പോലീസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് കണ്ടെടുത്തിരുന്നു.
Story Summary
In a major setback for Malayalam rapper Vedan (Hiran Das Murali), a Kolkata zoological lab test confirmed that the locket seized from him is an authentic tiger tooth. The Forest Department is set to file a charge sheet against him for illegal possession of wildlife parts, a crime carrying up to three years in prison, while he also faces a separate cannabis case.

