തിയേറ്ററുകളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ‘കര’ എന്ന ചിത്രത്തിലെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് നടി മമിത ബൈജു (Dhanush Kara Movie Review). ചിത്രത്തിലെ തീവ്രമായ ഒരു വൈകാരിക രംഗം ചിത്രീകരിക്കുന്നതിനിടെ ധനുഷിന്റെ കോളറിൽ പിടിച്ചു കുലുക്കേണ്ടി വന്നപ്പോൾ താൻ ഏറെ പരിഭ്രമിച്ചുവെന്ന് മമിത പറയുന്നു.
“രാത്രിയിലായിരുന്നു ആ രംഗം ചിത്രീകരിച്ചിരുന്നത്. കഥാപാത്രത്തിന്റെ ദേഷ്യം പ്രകടിപ്പിക്കാനായി ധനുഷ് സാറിന്റെ കോളറിൽ പിടിക്കേണ്ടി വന്നു. ആവേശത്തിൽ പിടി അല്പം മുറുകിപ്പോയി. രംഗം കഴിഞ്ഞ് ഉടനെ തന്നെ ഞാൻ ക്ഷമ ചോദിച്ചു. എന്നാൽ അദ്ദേഹം വളരെ ലാഘവത്തോടെയാണ് അതിനെ കണ്ടത്. ‘ഇല്ലമ്മ, നിങ്ങൾ ചെയ്തത് ശരിയാണ്, ഈ രംഗത്തിന് അത് ആവശ്യമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,” മമിത ഓർത്തെടുത്തു. തന്നെ ഏറെ കംഫർട്ട് ആക്കിയാണ് അദ്ദേഹം ആ സീൻ പൂർത്തിയാക്കാൻ സഹായിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
ധനുഷിന്റെ കരിയറിലെ തന്നെ മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്നാണ് ‘കര’ എന്നാണ് പ്രേക്ഷക വിലയിരുത്തൽ. ജയറാം, സൂരാജ് വെഞ്ഞാറമൂട്, കരുണാസ് തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജി.വി. പ്രകാശ് കുമാർ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ ആവേശം വർദ്ധിപ്പിക്കുന്നു. ‘പൊല്ലാതവൻ’, ‘വാത്തി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും ജി.വി. പ്രകാശും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വൈകാരിക രംഗങ്ങളിലും ആക്ഷനിലും ധനുഷ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ പകുതിയേക്കാൾ വേഗതയേറിയ രണ്ടാം പകുതിയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് പ്രേക്ഷകർ പറയുന്നു.
വൈൽസ് ഇന്റർനാഷണൽ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം വരും ദിവസങ്ങളിലും ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്തുമെന്നാണ് സൂചന.
Story Summary: Actress Mamitha Baiju shared a memorable shooting experience from the movie ‘Kara’, starring Dhanush. During an intense emotional scene, she accidentally gripped Dhanush’s collar too tightly. Though she apologized immediately, Dhanush encouraged her, saying it was necessary for the scene’s impact. Directed by Vignesh Raja, ‘Kara’ features a stellar cast including Jayaram and Suraj Venjaramoodu, with music by G.V. Prakash Kumar.

