പട്‌ന: ബീഹാറിലെ ജഹാനാബാദിൽ ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ 25-കാരിയായ സഹോദരഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഇമാദ്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ധർമ്മേന്ദ്ര കുമാറിന്റെ ഭാര്യ അൻഷു ദേവിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം തലയറുത്ത് വീടിന് മുന്നിലെ മരത്തിൽ കെട്ടിത്തൂക്കിയ കേസിൽ ഇയാളുടെ സഹോദരനും ലഹരിക്ക് അടിമയുമായ കുനാൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.(Man Murders Sister In Law With Axe And Hangs Severed Head On Tree In Bihar)
വയലിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുനാൽ അൻഷു ദേവിയോട് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭക്ഷണം നൽകാൻ വൈകിയതിൽ പ്രകോപിതനായ കുനാൽ വീട്ടിലുണ്ടായിരുന്ന കോടാലിയെടുത്ത് അൻഷു ദേവിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കാതെ ഇയാൾ വീടിന് സമീപം തന്നെ ഇരുന്നു.
വിവരമറിഞ്ഞ് ഗ്രാമവാസികൾ തടിച്ചുകൂടുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കസ്റ്റഡിയിലെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Story Summary
In a gruesome incident in Bihar’s Jehanabad, a drug-addicted man named Kunal Kumar murdered his 25-year-old sister-in-law, Anshu Devi, with an axe after she delayed serving him food. Following the murder, the accused severed her head and hung it on a tree in front of their house before being arrested by the police.


