കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായതിനെത്തുടർന്ന് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കടക്കം അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.(Kerala Rains Landslides In Idukki School Holiday Declared In Multiple Districts)
അതിനിടെ, മലയോര മേഖലകളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പലയിടത്തും വൻ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. ഇടുക്കി ജില്ലയിലെ മുട്ടം ചള്ളാവയൽ, അടൂർ മല, പത്തനംതിട്ടയിലെ തൂമ്പാക്കുളം, പൂഞ്ഞാർ പയ്യനിത്തോട്ടം എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് കാണാതായ മഷിക്കല്ലേൽ രവി നാരായണന്റെ ഭാര്യ സുമതി മരിച്ചു. അപകടത്തിൽ പരിക്കേറ്റ മകൻ രതീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും ഈ അവധി ബാധകമല്ല.
Story Summary
Heavy rains and catastrophic landslides hit several hill districts in Kerala, missing woman dies in Kudayathoor. In response to extreme weather alerts, district collectors have declared a holiday for educational institutions across multiple districts.


