തിരുവനന്തപുരം: നേമം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ വൻതോതിൽ ആസ്തിവിവരങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണമുന്നയിച്ചാണ് ഹർജി.(Nemom election petition, Sabarinathan files High Court petition to disqualify Rajeev Chandrasekhar)
ബംഗളൂരുവിലെ 200 കോടി രൂപയുടെ സ്വത്തുവിവരങ്ങളും മൂന്നിടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരങ്ങളും സത്യവാങ്മൂലത്തിൽ നിന്ന് മനപ്പൂർവ്വം ഒഴിവാക്കിയെന്നാണ് ശബരീനാഥന്റെ പ്രധാന വാദം. നാമനിർദ്ദേശ പത്രികാ സമർപ്പണ വേളയിൽ തന്നെ ഇക്കാര്യം വരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും നിയമപരമായി കോടതിയെ സമീപിക്കാനായിരുന്നു നൽകിയ നിർദ്ദേശം.
ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നിർബന്ധിത ആസ്തി വെളിപ്പെടുത്തലിൽ വരുത്തിയ ഈ വീഴ്ച ചട്ടലംഘനമാണെന്നും അതിനാൽ രാജീവ് ചന്ദ്രശേഖറിന്റെ വിജയം അസാധുവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Story Summary
UDF candidate K.S. Sabarinathan has filed an election petition in the Kerala High Court seeking to invalidate the election victory of Nemom MLA Rajeev Chandrasekhar. The petition alleges that Chandrasekhar deliberately concealed assets worth ₹200 crore in Bengaluru and three other immovable properties in his election affidavit, violating representation of the people regulations.


