ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും രൂക്ഷമായ പാകിസ്താനിൽ യുവാക്കളുടെ പ്രതിഷേധ സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി. രാജ്യത്തിന്റെ ഭരണസംവിധാനം പൂർണ്ണമായി തകർന്നതായി തുറന്നുസമ്മതിച്ച അദ്ദേഹം, ഇന്ത്യയിൽ ഉയർന്നുവന്ന യുവാക്കളുടെ ‘കോക്രോച്ച് പ്രക്ഷോഭത്തിന്’ സമാനമായ രീതിയിൽ പാകിസ്താനിലും ജനരോഷം ഉയർന്നാൽ അത് എല്ലാം തകിടം മറിക്കുമെന്ന് ഓർമ്മിപ്പിച്ചു.(Mohsin Naqvi fears youth uprising admits governance system collapse)
ഇസ്‌ലാമാബാദിൽ നടന്ന ഒന്നാം പാകിസ്താൻ സാമ്പത്തിക ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ആഭ്യന്തരമന്ത്രിയുടെ പരാമർശങ്ങൾ. “യുവാക്കൾക്ക് ആവശ്യമുള്ളത് നൽകാൻ നമുക്ക് സാധിക്കുന്നില്ല. അവരെ നിങ്ങൾക്ക് യുവാക്കൾ എന്നോ ‘കോക്രോച്ചുകൾ’ എന്നോ എന്ത് വേണമെങ്കിലും വിളിക്കാം. എന്നാൽ ഈ ‘കോക്രോച്ചുകൾ’ ഒന്നിച്ചണിനിരന്നാൽ ഇവിടുത്തെ നിലവിലുള്ള എല്ലാ സംവിധാനങ്ങളെയും അവർ മറിച്ചിടും,” എന്ന് നഖ്‌വി മുന്നറിയിപ്പ് നൽകി.
പാകിസ്താന്റെ പ്രതിവർഷ ബജറ്റ് പുതിയ വായ്പകൾ എടുക്കുന്നതിനെക്കുറിച്ച് മാത്രമുള്ള ചർച്ചയായി മാറിയിരിക്കുകയാണെന്ന് മന്ത്രി ലജ്ജയോടെ വ്യക്തമാക്കി. കഴിഞ്ഞ 70 വർഷമായി തള്ളിനീക്കുന്ന ഈ അശാസ്ത്രീയമായ സിസ്റ്റം പൂർണ്ണമായും പരാജയപ്പെട്ടുവെന്നും മാറ്റങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ രാജ്യം ഇനിയും വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഇന്ത്യയിൽ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പാകിസ്താൻ ആഭ്യന്തരമന്ത്രി ‘കോക്രോച്ച്’ എന്ന വാക്ക് പ്രയോഗിച്ചത്.
Story Summary
Warning of a potential youth uprising amid severe economic failure and rising national debt, Pakistan Interior Minister Mohsin Naqvi admitted that the country’s governance system has “collapsed.” Borrowing terms from the student-led ‘Cockroach’ protests in India, Naqvi cautioned that if Pakistan’s frustrated youth unite, they have the power to overturn the existing dispensation.


