കോഴിക്കോട്: കൂടത്തായി സയനൈഡ് കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ പുതിയ ലുക്ക് ആളുകൾക്കിടയിൽ ചർച്ചയാകുന്നു. ജീൻസും ടോപ്പും ധരിച്ച് കൈയിൽ സ്പൈറൽ ബൈൻഡ് ചെയ്ത പഠന സാമഗ്രികളുമായാണ് ജോളി കഴിഞ്ഞ ദിവസം കോടതിയിലെത്തിയത്.(Koodathayi murder case accused Jolly Joseph appears in new look at Kozhikode court)
കോടതി വളപ്പിൽ തന്നെ കാണാൻ ആളുകൾ തടഞ്ഞുകൂടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, പൊലീസുകാരോട് തമാശകൾ പറയുകയും ചിരിക്കുകയും ചെയ്യുന്ന ആത്മവിശ്വാസത്തോടെയുള്ള രീതിയിലാണ് ജോളി പ്രത്യക്ഷപ്പെട്ടത്. തിരക്ക് വർദ്ധിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ വേഗത്തിൽ കോടതിക്ക് അകത്തേക്ക് മാറ്റി.
കോഴിക്കോട് സബ് ജയിലിൽ കസ്റ്റഡിയിൽ കഴിയുന്ന ജോളി നിലവിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ബിഎ ഹിസ്റ്ററി ബിരുദ പരീക്ഷകൾ എഴുതിവരികയാണ്. ഇതിനായി കഴിഞ്ഞ ദിവസങ്ങളിൽ ഇവരെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. പ്രീഡിഗ്രി മാത്രം യോഗ്യതയുണ്ടായിരുന്ന ജോളി ജയിൽവാസത്തിനിടയിലാണ് ഉന്നതവിദ്യാഭ്യാസം തുടരാൻ തീരുമാനിച്ചത്. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തി എന്ന കേസിൽ വിചാരണ നേരിടുകയാണ് ജോളി.
Story Summary
Jolly Joseph, the prime accused in the Koodathayi cyanide murder case, drew public attention as she appeared at the court in modern attire, wearing jeans and a top while carrying study materials. Jolly, who is currently undergoing trial, is pursuing a BA in History from IGNOU while being lodged in jail.


