കൊല്ലം: കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാൽക്കുളങ്ങര സ്വദേശിയും തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ‘ശിവരാജു’ എന്ന ആനയുടെ മൂന്നാം പാപ്പാനുമായ രാജു (39) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കടുത്ത തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.(Kollam Youth Murder Elephant Mahout Raju Stabbing Arrest)
സംഭവത്തിൽ കേസ് എടുത്ത പോലീസ് രണ്ടാം പ്രതിയെ കസ്റ്റഡിയിലെടുത്തു. കടവൂർ സ്വദേശിയായ മഹേഷിനെയാണ് പോലീസ് പിടികൂടിയത്. കേസിൽ പ്രധാന പ്രതിയായ ശ്യാംകുമാർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പിടിയിലായ മഹേഷിന്റെ സഹോദരനാണ് ഒളിവിലുള്ള ഒന്നാം പ്രതി ശ്യാംകുമാർ.
Story Summary
A 39-year-old elephant mahout, Raju, was stabbed to death during an alcohol-fueled argument with friends in Kadavoor, Kollam. Police arrested the second accused, Mahesh, while a hunt is underway for his brother Shyamkumar, the primary suspect who fled the scene.


