കോഴിക്കോട്: വടകരയിൽ അധ്യാപികമാർ അറസ്റ്റിലായ എം.ഡി.എം.എ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന ലഹരി മാഫിയാ തലവനുമായി അറസ്റ്റിലായ അധ്യാപികമാർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.(Vadakara MDMA Case Teacher Arrest Drug Mafia Connection SIT Probe)
വയനാട് സ്വദേശിയായ ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാളെ വലയിലാക്കാൻ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. അതിനിടെ, സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എസ്.എസ്.കെ സ്റ്റേറ്റ് അഡീഷണൽ പ്രൊജക്ട് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.
Story Summary
The Special Investigation Team (SIT) in the Vadakara MDMA case revealed that the arrested teachers had direct links with a Wayanad native Drug Mafia kingpin based in Bengaluru. As police move to freeze their assets and probe foreign numbers used, the General Education Department ordered a high-level inquiry headed by the SSK Additional Project Director.


