സിംഗപ്പൂർ: ഓറഞ്ച് ജൂസ് വെൻഡിങ് മെഷീനിൽ നിന്ന് സ്ട്രോ എടുത്തു നക്കിയ ശേഷം തിരിച്ച് അതിൽ തന്നെ വെച്ച ഫ്രഞ്ച് വിദ്യാർത്ഥിക്ക് സിംഗപ്പൂർ കോടതി പിഴ വിധിച്ചു. 600 സിംഗപ്പൂർ ഡോളറാണ് 19കാരനായ ദിദിയർ ഗാസ്പർഡ് ഓവൻ മാക്സിമിലിയന് കോടതി പിഴ വിധിച്ചത്. പൊതുശല്യമുണ്ടാക്കിയെന്ന കുറ്റം ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു.(French Student Fined In Singapore For Licking Straw In Vending Machine Stunt)
സിംഗപ്പൂരിൽ പഠനം നടത്തിവരുന്ന മാക്സിമിലിയൻ, താൻ സ്ട്രോ നക്കുന്ന ദൃശ്യങ്ങൾ “നഗരം സുരക്ഷിതമല്ല” എന്ന ക്യാപ്ഷനോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വൻ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. തുടർന്ന് സംഭവം പ്രാദേശിക മാധ്യമങ്ങളും ഏറ്റെടുത്തു.
മെഷീൻ ഉടമകളായ ‘ഐജൂസ്’ കമ്പനി സുരക്ഷ മുൻനിർത്തി മെഷീനിലെ മുഴുവൻ സ്ട്രോകളും മാറ്റിസ്ഥാപിച്ചു. സിംഗപ്പൂരിൽ പൊതുശല്യമുണ്ടാക്കുന്ന കുറ്റത്തിന് 2,000 സിംഗപ്പൂർ ഡോളർ വരെ പിഴയോ മൂന്ന് മാസം വരെ തടവോ ലഭിക്കാവുന്നതാണ്. എന്നാൽ പ്രായവും കുറ്റസമ്മതവും പരിഗണിച്ച് ഇരു വിഭാഗവും പിഴ മാത്രം മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവിച്ചത് വലിയ മണ്ടത്തരമാണെന്നും തമാശയായി ചെയ്തതാണെങ്കിലും ഇതിന്റെ ഗൗരവം ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും മാക്സിമിലിയന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
Story Summary
A 19-year-old French student in Singapore, Didier Gaspard Owen Maximilien, was fined S$600 by a court for public nuisance after he licked a straw from an iJooz orange juice vending machine and put it back. The incident, filmed and posted on Instagram with the caption “city is not safe,” sparked widespread online outrage and prompted the company to replace all 500 straws in the machine.


