കോഴിക്കോട്: വടകര എം.ഡി.എം.എ ലഹരിക്കേസിൽ ഒരു അധ്യാപിക കൂടി പോലീസിന്റെ പിടിയിലായി. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിയുമായ നീഷ്മയെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി ഉയർന്നു.(Vadakara MDMA Case One More Female Teacher Arrested By Police)
ലഹരിസംഘവും നീഷ്മയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായും, നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായും പോലീസ് സ്ഥിരീകരിച്ചു. പിടിയിലായ നീഷ്മ ഉൾപ്പെടെയുള്ള മൂന്ന് അധ്യാപികമാരും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. സംസ്ഥാനത്ത് പടർന്നുപന്തലിച്ച വൻ ലഹരി നെറ്റ്‌വർക്കിന്റെ ഭാഗമാണ് ഇവരെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ജില്ലയിൽ പോലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പരിശോധനയിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കി പ്രവർത്തിക്കുന്ന ലഹരിമാഫിയയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിക്കുന്നത്. കേസിൽ നേരത്തെ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പേരാമ്പ്ര ബി.ആർ.സിയിലെ താൽക്കാലിക അധ്യാപകരായിരുന്ന ഇവരെ സംഭവം പുറത്തുവന്നതിന് പിന്നാലെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
Story Summary
Police have arrested one more female teacher, Neeshma from BRC Perambra, in connection with the Vadakara MDMA drug bust in Kozhikode. With her arrest, three teachers have been apprehended so far in connection with the case. Police revealed that all three were consumers of MDMA and part of a larger drug trafficking network exposed during ‘Operation Toofan’.


