തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം പിന്നിട്ടിട്ടും മുന്നണി യോഗം വിളിച്ചുചേർക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി ഘടകകക്ഷികൾ. കഴിഞ്ഞ മേയ് മാസത്തിലാണ് യുഡിഎഫ് നേതാക്കൾ അവസാനമായി ഒരുമിച്ചിരുന്നത്.(UDF Meeting Delay, UDF Allies Displeased Over Delay In Front Meeting Demands Urgent Consultation)
സംസ്ഥാന സമിതി യോഗമാകട്ടെ അതിലും മുൻപാണ് നടന്നത്. ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങി വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി യോഗം ബോധപൂർവ്വം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് ഘടകകക്ഷി നേതാക്കളുടെ പ്രധാന ആക്ഷേപം. ഇനി യോഗം നീട്ടാനാകില്ലെന്ന കർശന നിലപാടിലാണ് മുന്നണിയിലെ പ്രധാന പാർട്ടികൾ.
കൃത്യമായ ഇടവേളകളിൽ മുന്നണി യോഗങ്ങൾ ചേരുന്നതാണ് മുന്നണിയുടെ ഊർജ്ജസ്വലതയ്ക്ക് നല്ലതെന്നാണ് ഇവരുടെ നിലപാട്. ബോർഡ് കോർപ്പറേഷൻ വിഭജനം, ക്യാബിനറ്റ് പദവികൾ തുടങ്ങിയ സ്ഥാനമാനങ്ങളുടെ കാര്യത്തിലും യുഡിഎഫ് യോഗം ചേർന്ന് അടിയന്തര തീരുമാനമെടുക്കേണ്ടതുണ്ട്.
Story Summary
UDF ally parties have expressed strong dissatisfaction over the delay in convening the front’s meeting for the last two months. Key partners demand urgent consultations on major policy issues, appointment matters, and board corporation divisions without waiting for the new KPCC president announcement.


