HomeKerala'കെ കരുണാകരൻ കേരളത്തിൽ നാല് തവണ മുഖ്യമന്ത്രിയായി': തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ...

‘കെ കരുണാകരൻ കേരളത്തിൽ നാല് തവണ മുഖ്യമന്ത്രിയായി’: തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിൻ്റെ പേര് സംബന്ധിച്ച ഉത്തരവിൽ പ്രതികരിച്ച് K മുരളീധരൻ | Trivandrum second medical college

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിന് ‘കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ നാല് തവണ മുഖ്യമന്ത്രിയായും തിരുവനന്തപുരത്ത് നിന്നുള്ള എം.പി, എം.എൽ.എ എന്നീ നിലകളിലും ജനപ്രതിനിധിയായിരുന്ന കെ. കരുണാകരന്റെ പേര് മെഡിക്കൽ കോളേജിന് നൽകുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.(Trivandrum second medical college named after former Chief Minister K Karunakaran)

രണ്ടാമത്തെ മെഡിക്കൽ കോളേജിന്റെ പ്രാരംഭ നടപടികൾ വേഗത്തിൽ മുന്നോട്ട് പോവുകയാണെന്നും ഒന്നെന്നോ രണ്ടെന്നോ പറയുന്നതിനേക്കാൾ സ്ഥാപനത്തിന് ഒരു പേര് നൽകുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. ഈ അധ്യയന വർഷം തന്നെ പുതിയ മെഡിക്കൽ കോളേജിൽ പ്രവേശനം ആരംഭിക്കാനുള്ള അടിയന്തര ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ആശുപത്രികളിൽ വിറ്റാമിൻ എ ഉൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യതക്കുറവുണ്ടെന്ന വാർത്തകൾ മന്ത്രി കെ. മുരളീധരൻ നിഷേധിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഫണ്ട് ലഭ്യതയിലുണ്ടായ കുറവ് മൂലം ചില ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്നത് മാത്രമാണ് വസ്തുത. അല്ലാതെ മരുന്ന് ക്ഷാമം ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. ശിശുമരണ നിരക്ക് വർദ്ധിക്കുന്നു എന്ന തരത്തിലുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എം.എൽ.എമാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും ദേവസ്വം ബോർഡ് ഇതുവരെ പൂർത്തിയാക്കിയതും ഇനി ചെയ്യേണ്ടതുമായ ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തിയതായി മന്ത്രി അറിയിച്ചു. അപ്പവും അരവണയും ഉൾപ്പെടെയുള്ള പ്രസാദ വിതരണത്തിനുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Story Summary

The Kerala government has officially named Trivandrum’s second government medical college as ‘K. Karunakaran Memorial Medical College’. Health Minister K. Muraleedharan dismissed reports of vitamin medicine scarcity or a spike in infant mortality rates, while also reviewing the ongoing temple festival arrangements for the upcoming Sabarimala pilgrimage.

Clickable Info Box