തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് തങ്ങളുടെ 49 ശതമാനം ഓഹരികൾ എം എസ് സിക്ക് കൈമാറാൻ ഒരുങ്ങുന്ന നീക്കം സംസ്ഥാന സർക്കാർ മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.(CM VD Satheesan Replies To Opposition Leader Pinarayi Vijayan On Vizhinjam Port Row)
ഈ വിഷയത്തിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ നേതാവ് അയച്ച കത്തിന് നൽകിയ ഔദ്യോഗിക മറുപടിയിലാണ് മുഖ്യമന്ത്രി സതീശൻ തന്റെ നിലപാട് വ്യക്തമാക്കിയത്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരമൊരു നീക്കം നടത്തിയതിൽ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ ഈ ഓഹരി കൈമാറ്റത്തിനായുള്ള ചർച്ചകൾ ആരംഭിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടിയിൽ ചൂണ്ടിക്കാട്ടി. ഇതിന് തെളിവായി കഴിഞ്ഞ ജൂൺ 5-ലെ പത്രത്തിൽ വന്ന വാർത്തയും അദ്ദേഹം കത്തിൽ എടുത്തുപറഞ്ഞു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന ഇത്തരം നിർണ്ണായക നീക്കങ്ങൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ അറിയാതെ നടക്കില്ലെന്നും, ആ സമയത്ത് എന്തൊക്കെ ചർച്ചകളാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ നിലവിലെ യുഡിഎഫ് സർക്കാർ എന്ത് തെറ്റാണ് ചെയ്തതെന്ന് പ്രതിപക്ഷം വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Story Summary
Chief Minister V.D. Satheesan replied to Opposition Leader Pinarayi Vijayan’s letter on the Vizhinjam port share transfer, reiterating that the UDF government was unaware of the Adani-MSC deal beforehand. Citing a report from the CPM mouthpiece ‘Deshabhimani’, Satheesan asserted that the negotiations began during the previous LDF regime and challenged Pinarayi to clarify those earlier moves.

